സംഘപരിവാരത്തിന്റെ നുണക്കഥാ നിര്‍മാണകേന്ദ്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ച 'ലൌജിഹാദ്' എന്ന പരിഹാസ്യവും ബാലിശവുമായ കെട്ടുകഥ മലയാള മുഖ്യധാരാമാധ്യമങ്ങള്‍ ഏറ്റെടുത്തു കൊണ്ടാടിയതിനെപ്പറ്റി പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ എഴുതി: "ഈ കഥ എഴുതിയ ആര്‍.എസ്.എസ്. ഭാവനാശാലികള്‍ പോലും അതിനു മലയാള മുഖ്യധാരാപത്രങ്ങള്‍ നല്‍കിയ അംഗീകാരവും മാന്യവല്‍ക്കരണവും കണ്ട് അമ്പരന്നുപോയിട്ടുണ്ടാവും. ലൌ ജിഹാദിനെപ്പറ്റി സ്ഥിതിവിവരക്കണക്കുകള്‍ സഹിതം ആവര്‍ത്തിച്ചാവര്‍ത്തിച്ചു പ്രത്യക്ഷപ്പെട്ട അന്വേഷണാത്മക വാര്‍ത്തകളുടെ പിന്നിലെ വര്‍ഗീയോദ്ദേശ്യം പകല്‍പോലെ വ്യക്തമായിരുന്നു. പരിവാരത്തിന്റെ ഇന്റര്‍നെറ്റ് കഥയ്ക്കു മറ്റൊരു മാനം സൃഷ്ടിച്ച് അതിനെ സത്യമെന്നു തോന്നുംവിധം ബലപ്പെടുത്തുക എന്നതായിരുന്നു മാധ്യമങ്ങള്‍ നിര്‍വഹിച്ച കര്‍ത്തവ്യം. ഇന്നു കേരളത്തില്‍ ഏറ്റവും വിപുലമായും നൈരന്തര്യത്തോടെയും ഇസ്ലാമോഫോബിയ നടപ്പാക്കുന്നതു രാഷ്ട്രീയപ്പാര്‍ട്ടികളോ വര്‍ഗീയസംഘടനകളോ അല്ല, അവയ്ക്കു വേണ്ടി ഗൂഢവൃത്തി ചെയ്യുന്ന മാധ്യമങ്ങളാണ് എന്ന വാസ്തവത്തെ നാം അഭിമുഖീകരിച്ചേ പറ്റൂ.''സംഘപരിവാരം ഉയര്‍ത്തിക്കൊണ്ടുവന്ന 'ലൌജിഹാദ്' വിവാദം പൊലിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ കാണിച്ച താല്‍പ്പര്യങ്ങളെ മുന്‍നിര്‍ത്തി അവയുടെ പൊതുസ്വഭാവത്തിലേക്കും ഘടനകളിലേക്കും വെളിച്ചംവീശാന്‍ ശ്രമിക്കുകയാണിവിടെ. പൊതുബോധത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതിനായി മുന്‍വിധികള്‍, തെറ്റിദ്ധാരണകള്‍ എന്നിവ ആസൂത്രിതമായും വ്യാപകമായും പടര്‍ത്തുന്നതും അതു കോടതികളെയും പൊതുസമൂഹത്തെയും സ്വാധീനിക്കുന്നതും ആശങ്കകള്‍ ഉണര്‍ത്തുന്നു. വിവിധ മതവിഭാഗങ്ങള്‍ രഞ്ജിപ്പോടെയും സമാധാനത്തോടെയും
സഹവസിക്കുന്നതിനെതിരേ അച്ചടിമാധ്യമങ്ങള്‍ നടത്തുന്ന കൈയേറ്റത്തിന്റെ സ്വഭാവത്തെക്കുറിച്ചാണ് ഈ പരിശോധന.മുസ്ലിം നാമധാരിയായ ആരുടെ മേലും എപ്പോള്‍ വേണമെങ്കിലും ചാര്‍ത്താവുന്ന കരിമുദ്രയാണിന്ന് 'തീവ്രവാദി' എന്നത്. 2007 സെപ്തംബറില്‍ ദില്ലി സ്വദേശിനി മധുമിത മിശ്ര എന്ന ഡോക്ടര്‍ ഇസ്ലാം സ്വീകരിച്ചതുമായി ബന്ധപ്പെട്ടു പോലിസ് നടത്തിയ ജുഗുപ്സാവഹമായ ആരോപണം, പണത്തിനു വേണ്ടി തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി എന്നാണ്. അതതേപടി ഏറ്റുപാടി പത്രമാധ്യമങ്ങള്‍. ഓര്‍ക്കുട്ട് കമ്മ്യൂണിറ്റിയിലൂടെ ഇസ്ലാമിനെക്കുറിച്ചു പഠനം നടത്തിയ മധുമിത സ്വയം ഇസ്ലാം ആശ്ളേഷിക്കുകയായിരുന്നു. അവരുടെ അഭ്യര്‍ഥന മാനിച്ച് ഉപരിപഠനസൌകര്യമേര്‍പ്പെടുത്തുക മാത്രമാണ് ആലുവക്കാരന്‍ എന്‍ജിനീയര്‍ മുഹമ്മദ് യാസീന്‍ ചെയ്തത്. തന്റെ നാട്ടുകാരനും സുഹൃത്തുമായ യാസീനെ അറസ്റ് ചെയ്ത വിവരമന്വേഷിച്ച് ജയിലിലെത്തിയതിനാണ് ഷാജി യൂസുഫിന്റെ മേല്‍ തീവ്രവാദമുദ്ര ചാര്‍ത്തപ്പെട്ടത്. ബാംഗ്ളൂര്‍ ഇന്റല്‍ കമ്പനിയിലെ കംപ്യൂട്ടര്‍ എന്‍ജിനീയര്‍ എന്ന ജോലിയും ഷാജി യൂസുഫിനു നഷ്ടപ്പെട്ടു.
അവസാനം രണ്ടുവര്‍ഷം നീണ്ട വിസ്താരത്തിനൊടുവില്‍ 2009 സെപ്തംബറില്‍ യുവാക്കളെ തീസ് ഹസാരി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വെറുതെ വിടുകയായിരുന്നു. ഒരു ഹ്യൂമന്‍ ഇന്ററസ്റ് സ്റോറി എന്ന നിലയ്ക്കെങ്കിലും ഈ വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള ബാധ്യതയും അവസരവും മുഖ്യധാരാ മാധ്യമങ്ങള്‍ക്കുണ്ടായിരുന്നു. അവരിരുവരും തീവ്രവാദികളാണെന്ന ഭാഷ്യം ഒരിക്കല്‍പോലും തിരുത്താന്‍ ഈ മാധ്യമങ്ങള്‍ തയ്യാറായില്ല. 'ബാംഗ്ളൂരിലെ തീവ്രവാദബന്ധമുള്ള രണ്ടു മലയാളി എന്‍ജിനീയര്‍മാര്‍' എന്നാണ് ഷാജിയെയും യാസീനെയും ജ•ഭൂമി വിശേഷിപ്പിച്ചത്. മധുമിത മിശ്ര താന്‍ സ്വയം മതംമാറിയതാണെന്നു സാക്ഷ്യപ്പെടുത്തിയതിനെപ്പറ്റി ജ•ഭൂമി ഇങ്ങനെയാണു പറയുന്നത്: "അവരുടെ അംഗവിക്ഷേപങ്ങളും സംസാരശൈലിയും സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ ആരെയോ അവര്‍ ഭയപ്പെടുന്നുണ്െടന്നു വ്യക്തം.'' മംഗലാപുരത്തുകാരിയായ സില്‍ജാരാജ് താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് അഷ്കറിനോടൊപ്പം വന്നതെന്ന് പോലിസിനു മുന്നില്‍ വെളിപ്പെടുത്തിയതിനെപ്പറ്റി ജ•ഭൂമിയുടെ കമന്റ് നോക്കൂ: "രക്ഷപ്പെടാനുള്ള അവസരമാണ് സില്‍ജ ഇല്ലാതാക്കിയത്.ഒന്നുകില്‍ അച്ഛനും അമ്മയും കരഞ്ഞുവിളിച്ചിട്ടും അതു കാണാന്‍ കഴിയാത്ത വിധത്തില്‍ അവളുടെ മനസ്സ് ജിഹാദികള്‍ക്ക് അടിപ്പെട്ടിരിക്കാം. അല്ലെങ്കില്‍ ഭീഷണിയിലൂടെ അവളെ കീഴ്പ്പെടുത്തിയതുമാവാം.'' പത്രറിപോര്‍ട്ടിങ് ഇങ്ങനെ തന്ത്രപരമാവുന്ന സന്ദര്‍ഭങ്ങള്‍ സവിശേഷമാണ്. തങ്ങളാഗ്രഹിക്കുന്ന പരിണാമഗുപ്തി സംഭവത്തിലില്ലാതെ വരുന്ന സമയം റിപോര്‍ട്ടര്‍ മാനസികാപഗ്രഥന വിദഗ്ധനും ഡിക്റ്റക്ടീവുമാകുന്നു. മംഗലാപുരം പോലിസ് അറസ്റ് ചെയ്ത ആനന്ദ് എന്ന മോഹന്‍കുമാറിന്റെ ക്രൂരത ഒരു വാര്‍ത്താ ചാനലിലും ബ്രേക്കിങ് ന്യൂസോ ഫ്ളാഷോ സ്ക്രോളോ ആയില്ല. ചുരുങ്ങിയത് 19 പേരെയെങ്കിലും വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തിയ മോഹന്‍കുമാറിനെ പിടികൂടിയതു വമ്പന്‍ വാര്‍ത്തയാവാതിരുന്നതെന്തുകൊണ്ട്?
ഭര്‍ത്താക്ക•ാരോടൊത്തു പോവാന്‍ ആഗ്രഹം പ്രകടിപ്പിച്ച അവരെ, മാതാപിതാക്കളുടെ അപേക്ഷയെത്തുടര്‍ന്നു താല്‍ക്കാലികമായി മാതാപിതാക്കളോടൊപ്പം അയക്കുകയായിരുന്നു. നമസ്കരിക്കാനും നോമ്പു പിടിക്കാനുമുള്ള സൌകര്യം ചെയ്തുകൊടുക്കണമെന്ന പെണ്‍കുട്ടികളുടെ ആഗ്രഹവും ഹൈക്കോടതി സ്വീകരിച്ചു. രണ്ടാംപ്രാവശ്യം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പെണ്‍കുട്ടികള്‍ മൊഴി മാറ്റിപ്പറയുകയായിരുന്നു. ഇതെന്തുകൊണ്ടാണെന്ന് ഹൈക്കോടതി അന്വേഷിച്ചുമില്ല. എല്ലാ മതവിഭാഗങ്ങളിലേക്കും പ്രണയവിവാഹം ചെയ്തു മതംമാറുക എന്നത് അത്ര അസാധാരണമല്ലെന്നിരിക്കെ, ഒരു പ്രത്യേക മതത്തിലേക്കു മാത്രം നടക്കുന്ന മതംമാറ്റത്തെ വേര്‍തിരിച്ചു കണ്ട് അന്വേഷണം നടത്തുന്നതു മതേതരത്വത്തിന്റെ അന്തസ്സത്തയെ നിരാകരിക്കുന്ന നിലപാടാണ്.മിഥുലയ്ക്കും ബിനോ ജേക്കബിനും കുറേ മാസങ്ങളായി ഇസ്ലാമിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും അവര്‍ അതിന്റെ പഠിതാക്കളായിരുന്നുവെന്നുമുള്ള വസ്തുതകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ മറച്ചുവച്ചു. അവര്‍ വായിച്ചിരുന്ന ഗ്രന്ഥങ്ങള്‍, എഴുതിയ ഇ-മെയിലുകള്‍, അയച്ച എസ്.എം.എസുകള്‍ ഒക്കെ ഇതിനു തെളിവാണ്. വസ്ത്രധാരണത്തില്‍ വന്ന മാറ്റവും നമസ്കാരശീലവും ശ്രദ്ധിച്ച കോളേജ് മാനേജ്മെന്റ് വീട്ടുകാരെ ഇക്കാര്യം തെര്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇസ്ലാമിനോടുള്ള ആഭിമുഖ്യം പിന്നീടു മിഥുലയില്‍ ഷഹന്‍ഷായോടുള്ള അനുരാഗമായി വളര്‍ന്നുവെന്നതാണു സത്യം.ഒളിച്ചോടിയ ബിനോ ജേക്കബിന്റെ ബന്ധുക്കളിലൊരാള്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥനായ പശ്ചാത്തലത്തില്‍ ചില പോലിസുകാര്‍ കേസ്ഡയറിയില്‍ എഴുതിച്ചേര്‍ത്ത വിവരങ്ങളാണു തെളിവില്ലാത്ത കുറേ സന്ദേഹങ്ങളായി പിന്നീടു ഡി.ജി.പിക്കുതന്നെ വിശദീകരിക്കേണ്ടിവന്നത്. 2009 ആഗസ്ത് 21ന് പെണ്‍കുട്ടികള്‍ ഹൈക്കോടതിയില്‍ നല്‍കിയ, സ്വയമേവ മതം മാറിയെന്നും
ഭര്‍ത്താക്ക•ാരോടൊത്തു കഴിയാനാഗ്രഹിക്കുന്നുവെന്നുമുള്ള മൊഴികളെ തമസ്കരിക്കുക മുഖേന മുഖ്യധാരാ മാധ്യമങ്ങള്‍ തങ്ങളുടെ വര്‍ഗീയപക്ഷപാതിത്വം പ്രകടമാക്കുകയായിരുന്നു. ബിഷപ്പ് കൌണ്‍സിലും ലൌജിഹാദുംജ•ഭൂമിയുടെ ചുവടു പിടിച്ച കേരളകൌമുദിയും തൊട്ടുടനെ മലയാള മനോരമയും 'ലൌജിഹാദ്' പ്രചാരണം ഏറ്റെടുത്തുവെങ്കിലും വിഷയത്തെ പെട്ടെന്നു ചൂടുപിടിപ്പിച്ചത് കേരള കാത്തലിക് ബിഷപ്സ് കൌണ്‍സിലിന്റെ കീഴിലുള്ള സോഷ്യല്‍ ഹാര്‍മണി ആന്റ് വിജിലന്‍സ് കമ്മീഷന്റെ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ എഴുതിയ 'പ്രണയ മതതീവ്രവാദം; മാതാപിതാക്കള്‍ ജാഗരൂകരാവണം' എന്ന ലേഖനമാണ്. ഏതെങ്കിലും ഒരു മുസ്ലിം ചെറുപ്പക്കാരന്‍ പ്രേമം നടിച്ചാലുടന്‍ സ്വന്തം മാതാപിതാക്കളെയും ജാതിമത ബന്ധങ്ങളെയും മറന്ന് ഇസ്ലാമിലേക്കു മതംമാറ്റം നടത്താന്‍ സന്നദ്ധരാവുമാറ് ദുര്‍ബലവിശ്വാസികളാണു കത്തോലിക്കാ വിദ്യാര്‍ഥിനികള്‍ എന്നു തോന്നും ജാഗ്രതയുടെ ലേഖനം വായിച്ചാല്‍.സോഷ്യല്‍ ഹാര്‍മണി ആന്റ് വിജിലന്‍സ് കമ്മീഷന്റെ ലക്ഷ്യങ്ങള്‍ വിശ്വസാഹോദര്യവും സാമൂഹികബാന്ധവവും ഊട്ടിയുറപ്പിക്കലും സാമൂഹികനീതി സംസ്ഥാപിക്കലുമാണെന്ന് കെ.സി.ബി.സി. വെബ്സൈറ്റ് പറയുന്നുണ്ട്. എന്നാല്‍ ഇതിനു
നേര്‍വിപരീതമായാണ് ജാഗ്രതാലേഖനം വായനക്കാരന് അനുഭവപ്പെടുന്നത്. ലേഖനം തുടങ്ങുന്നതുതന്നെ ഇങ്ങനെയാണ്: "തീവ്രവാദത്തിന് പ്രണയത്തിന്റെ മുഖം നല്‍കി പുതിയൊരു യുദ്ധമുഖം തുറക്കുകയാണ് ലൌജിഹാദ്, റോമിയോ ജിഹാദ് എന്നൊക്കെ അറിയപ്പെടുന്ന പ്രസ്ഥാനങ്ങള്‍. വിശുദ്ധയുദ്ധം എന്നാണു ജിഹാദിനു നല്‍കിയിരിക്കുന്ന വിശദീകരണം.''ജിഹാദിന് 'വിശുദ്ധയുദ്ധം' എന്ന് ആര,് എവിടെ നല്‍കിയ വിശദീകരണം? ഈ വിധം അറിയപ്പെടുന്ന പ്രസ്ഥാനങ്ങളുള്ളതായി എന്താണു തെളിവ്? ഒഴുക്കന്‍ മട്ടിലുള്ള ഇത്തരം പ്രസ്താവനകള്‍ കേരളീയ സമൂഹത്തിന്റെ ധൈഷണിക നിലവാരത്തെയാണു വെല്ലുവിളിക്കുന്നത്. ഈ വിധം ഒരു മതവിഭാഗത്തെ അധിക്ഷേപിക്കുന്നതു സംഘടനയുടെ പേരിനോടു തന്നെ ചെയ്യുന്ന കടുത്ത അപരാധമാണ്. മതങ്ങള്‍ക്കും ആശയങ്ങള്‍ക്കും അപ്പുറമാവും പലപ്പോഴും പ്രണയബന്ധം പ്രവര്‍ത്തിക്കുന്നത്. കാംപസ്പ്രണയം പോലും മതാടിസ്ഥാനത്തില്‍ വീതം വയ്ക്കണമെന്ന ബിഷപ്സ് കൌണ്‍സിലിന്റെ വാദം പ്രയോഗത്തില്‍ മതസൌഹാര്‍ദം പൂക്കുന്ന കാലത്തെയാണു വിനഷ്ടമാക്കുക. കാംപസിലെ പ്രണയങ്ങള്‍ 'ജിഹാദാ'ണെങ്കില്‍ മറ്റു ചിലത് 'കുരിശുയുദ്ധ'ങ്ങളുമാവും. ഈ വിധം തന്നെയാണു ഫാഷിസ്റുകള്‍ കാര്യങ്ങളെ കാണുന്നത് എന്നു വാസുദേവന്‍ പോറ്റി ജ•ഭൂമിയിലെഴുതിയ 'ലൌജിഹാദും പ്രണയസുവിശേഷവും' എന്ന ലേഖനം വ്യക്തമാക്കുന്നു: "എന്റെ അയല്‍പക്കത്തു തന്നെ മൂന്നുനാലു ഹിന്ദുക്കുട്ടികളെ പ്രേമിച്ചു മതംമാറ്റിയിട്ടുണ്ട്. പ്രതികള്‍ ക്രിസ്ത്യാനികളായതുകൊണ്ട് ലൌജിഹാദിനു പകരം പ്രണയസുവിശേഷം എന്നു പറയാം. സെമിറ്റിക് മതപരിവര്‍ത്തന ശക്തികളുടെ പുതിയ പോര്‍മുഖമാണു പ്രണയമെന്നു സംശയിക്കേണ്ടിയിരിക്കുന്നു.'' ഹിന്ദുക്കള്‍ പ്രണയത്തിലൂടെ മതം മാറുന്നതു മാത്രം ഭീഷണിയായിക്കാണുന്ന ജ•ഭൂമി ഹിന്ദുമതത്തിലേക്കുള്ള മതംമാറ്റത്തെക്കുറിച്ച് ആക്ഷേപമുന്നയിച്ചിട്ടില്ല. ഈവിധം ചിന്തിക്കാന്‍ മാത്രമേ ഹിന്ദുത്വവാദികള്‍ക്കു കഴിയുകയുള്ളൂ. മതംമാറ്റവുമായി ബന്ധപ്പെട്ട ഫാഷിസ്റുകളുടെ കടന്നാക്രമണങ്ങള്‍ ക്രൈസ്തവരുടെ നേരെയാണ് മിക്കപ്പോഴും തിരിയാറ്. ഫാഷിസ്റ് പ്രസിദ്ധീകരണങ്ങളായ ഓര്‍ഗനൈസര്‍, കേസരി, ജ•ഭൂമി, പയനിയര്‍ എന്നീ പത്രമാസികകളും അവരുടെ നൂറുകണക്കായ വെബ്സൈറ്റുകളും പരിശോധിച്ചാല്‍ ഇതു ബോധ്യപ്പെടും. ഈ കടന്നാക്രമണങ്ങളെ മുസ്ലിംകള്‍ക്കെതിരേ തിരിച്ചുവിടാനുള്ള ഒരു തന്ത്രമായിരുന്നോ ജാഗ്രത ലേഖനം? ഓടിക്കൊണ്ടിരിക്കുന്ന കള്ളനു രക്ഷപ്പെടാനുള്ള ഒരു വിദ്യ 'ഇതാ കള്ളന്‍ വരുന്നേ' എന്നാക്രോശിച്ചുകൊണ്ട് ഓടുകയാണല്ലോ.അസഹിഷ്ണുതാപരവും കള്ളവുമായ പദപ്രയോഗങ്ങളെ കോടതിപോലുള്ള സ്ഥാപനങ്ങള്‍ സാമാന്യവല്‍ക്കരിച്ചു പ്രയോഗിക്കുന്നതു ജനാധിപത്യത്തിനു ഭൂഷണമല്ല. താടിവളര്‍ത്തലിന് അനുമതി നിഷേധിച്ച സ്കൂള്‍അധികൃതര്‍ക്കെതിരേ സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍ താടിവയ്ക്കല്‍ 'താലിബാന്‍വല്‍ക്കരണ'മാണെന്ന പദപ്രയോഗം ഒരു ജഡ്ജി നടത്തുകയും സുപ്രിംകോടതിയുടെ മറ്റൊരു ബെഞ്ച് അതു തിരുത്തുകയും ചെയ്തതു സമീപകാലത്താണ്. വ്യഭിചാരത്തെയോ പലിശയെയോ ജിഹാദുമായി കൂട്ടിയിണക്കി പ്രയോഗിക്കുന്നതിലെ അനൌചിത്യം പോലെ 'ലൌജിഹാദ്' ഉപയോഗം മുസ്ലിം മനസ്സുകളെ വേദനിപ്പിക്കും.പ്രണയജിഹാദുമായി ബന്ധപ്പെട്ട് അഞ്ചു കേസുകള്‍ രജിസ്റര്‍ ചെയ്തുവെന്നു കലാകൌമുദി പറയുമ്പോള്‍ ജാഗ്രത ലേഖനം പറയുന്നത് അഞ്ഞൂറിലേറെ കേസുകള്‍ രജിസ്റര്‍ ചെയ്തുവെന്നാണ്! ഇങ്ങനെ രജിസ്റര്‍ ചെയ്തവരുടെ ജില്ലതിരിച്ച കണക്കുകള്‍തന്നെ നല്‍കിയിരിക്കുന്നു. ഏഷ്യന്‍ടൈംസുമായുള്ള ഇന്റര്‍വ്യൂവില്‍ ഫാ. ജോണി കൊച്ചുപറമ്പില്‍ തന്റെ കണക്കുകള്‍ ലഭ്യമായ സ്രോതസ്സു വ്യക്തമാക്കാന്‍ വിസമ്മതിച്ചുകൊണ്ടു 'വിശ്വസനീയമായ സ്രോതസ്സ്' എന്നു മാത്രം പറഞ്ഞു. ജാഗ്രതയില്‍ നല്‍കിയ അതേ കണക്കുകള്‍തന്നെ ജ•ഭൂമിയില്‍ കൊടുത്തിരിക്കുന്നു. ഹിന്ദു ജനജാഗൃതി സമിതി എന്ന ഫാഷിസ്റ് വെബ്സൈറ്റില്‍ 2009 ഒക്ടോബര്‍ 9നു നല്‍കിയ കണക്കും ജാഗ്രത ലേഖനത്തില്‍ അതേ ദിവസം പ്രത്യക്ഷപ്പെട്ട കണക്കും ഒന്നുതന്നെ! രണ്ടിലും സ്രോതസ്സ് വ്യക്തമാക്കിയിട്ടില്ല. ഫാഷിസ്റ് വെബ്സൈറ്റുകളില്‍ പിന്നീട് ആധികാരികവിവരമെന്നോണം നല്‍കിയതാകട്ടെ, മേല്‍പ്പറഞ്ഞ ജാഗ്രത ലേഖനവും! 'ലൌജിഹാദ്' ജ•ഭൂമിയില്‍ഏതെങ്കിലും വിഭാഗത്തോടുള്ള വെറുപ്പിലും വിദ്വേഷത്തിലും മാത്രമേ ഫാഷിസത്തിനു പ്രവര്‍ത്തിക്കാനാവുകയുള്ളൂ. ഇന്ത്യന്‍ ഫാഷിസം ഏറ്റവും വലിയ ശത്രുവായി മുസ്ലിംകളെ പ്രഖ്യാപിച്ചിരിക്കുകയാണ്. തീര്‍ച്ചയായും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റുകളും അവരുടെ രോഷത്തിനു സദാ വിധേയരാണ്. പെരുംനുണകള്‍, പെരുപ്പിച്ചുകാട്ടല്‍, വസ്തുതകളുടെ പാക്ഷികവും ഭാഗികവുമായ അവതരണം എന്നിവ ഫാഷിസത്തിന്റെ സ്ഥിരം തന്ത്രങ്ങളാണ്. 'ലൌജിഹാദ്' വിവാദം കത്തിപ്പടരാന്‍ നുണകളുടെ കൂമ്പാരംതന്നെയാണു ഫാഷിസം പാമരജനങ്ങളിലേക്ക് എറിഞ്ഞത്. "2006 മുതല്‍ കേരളത്തില്‍ നടന്ന ജിഹാദീ മതപരിവര്‍ത്തനങ്ങളുടെ കണക്കുകള്‍ ഞെട്ടിക്കുന്നവയാണ്. 2860ഓളം പേരെയാണ് ഇത്തരത്തില്‍ മതംമാറ്റിയിട്ടുള്ളത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 705 സംഭവങ്ങളിലാണ്.'' കലാകൌമുദിക്ക് അഞ്ചുമാത്രമാണ് രജിസ്റ്റര്‍ ചെയ്ത 'ലൌജിഹാദ്' കേസുകള്‍. എന്നാല്‍ ജ•ഭൂമി വാര്‍ത്തയില്‍ മൊത്തം 705 സംഭവങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു! മറ്റൊരു വാക്യം നോക്കുക: ''കോഴിക്കോട് ലോ കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയായ ജഹാംഗീര്‍ റസാക്ക് 42 ഓളം പെണ്‍കുട്ടികളെ ഇരയാക്കിയതായി പറയപ്പെടുന്നു.'' ആരാല്‍ പറയപ്പെടുന്നു? "പ്രണയത്തിന്റെ മറവില്‍ മതപരിവര്‍ത്തനം ലക്ഷ്യമിട്ട് 'ലൌജിഹാദ്' എന്ന പേരില്‍ സംഘടിതനീക്കം നടക്കുന്നതായി തെളിവില്ലെന്നു ഡി.ജി.പി. ജേക്കബ് പുന്നൂസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.'' ഈ വാര്‍ത്തയുടെ ജ•ഭൂമി തലക്കെട്ട് ഇതായിരുന്നു: 'ലൌജിഹാദ് കോടതി സൃഷ്ടിയല്ല.' തലക്കെട്ടിനടിയില്‍ ചില സത്യങ്ങളും ജ•ഭൂമി ചേര്‍ത്തിട്ടുണ്ട്. 'ചില റിപോര്‍ട്ടുകള്‍ പ്രണയം നടിച്ച് നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തുന്നുവെന്നു സൂചിപ്പിക്കുന്നു. ഇത് കേട്ടുകേള്‍വിയുടെയും വാമൊഴികളുടെയും അടിസ്ഥാനത്തിലാണ്. തെളിവില്ല, തെളിയിക്കാന്‍ രേഖകളില്ല'. യഥാര്‍ഥത്തില്‍ 'ലൌജിഹാദ്' വിവാദത്തിന്റെ മര്‍മം ഇതുതന്നെയാണ്. ദുഷ്പ്രചാരണങ്ങള്‍ ലക്ഷ്യമിട്ടു വ്യാപകമായി പത്രറിപോര്‍ട്ടുകളിറക്കുക. ആവര്‍ത്തിക്കപ്പെടുന്ന നുണകളില്‍ എന്തെങ്കിലും കഴമ്പുള്ളതായി സാധാരണക്കാരില്‍ തോന്നിക്കുക. ഇത്തരം പ്രചാരണങ്ങള്‍ തെളിയിക്കാനാവാത്തതു സ്വാഭാവികം മാത്രമാണ്. എന്നാല്‍ ഫാഷിസ്റുകള്‍ക്ക് ഒന്നും തെളിയിക്കേണ്ടതില്ല! ജിഹാദീ റോമിയോമാര്‍ക്കെതിരായ അന്വേഷണത്തില്‍ കണ്െടത്തിയ 'കരള്‍ പിളര്‍ക്കുന്ന കണക്കുകളും വിവരങ്ങളും' ഏതെങ്കിലും അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറാന്‍ ജ•ഭൂമി തയ്യാറായില്ല. മുഖ്യധാരാ പത്രങ്ങളില്‍2009 ആഗസ്ത് 31ന് മലയാള മനോരമയില്‍ വന്ന കാംപസുകളില്‍ പൊട്ടുന്ന 'ലൌബോംബി'നെക്കുറിച്ചുള്ള' 'ഇരയാണ് അവള്‍, എവിടെയും' എന്ന റിപോര്‍ട്ടാണ് മുഖ്യാധാര സമൂഹത്തിലേക്ക് ഈ വിവാദം കൊണ്ടുവന്നത്. പ്രണയവും വിവാഹവും വഴി പെണ്‍കുട്ടികളെ തീവ്രവാദത്തിലേക്കു തള്ളിവിടുന്ന സംഘം രാജ്യത്തു വ്യാപകമാണെന്നും കേരളത്തില്‍നിന്ന് 500 ഓളം പെണ്‍കുട്ടികള്‍ ഇവരുടെ വലയില്‍ വീണെന്നും ഒരു തെളിവും നിരത്താതെ വിളമ്പാന്‍ മലയാളത്തിലെ പ്രമുഖ പത്രം മടികാട്ടിയില്ല. പ്രണയവില്ലാളികള്‍ക്കായി തിരുവനന്തപുരത്തുമാത്രം ഒരു സ്കോര്‍പിയോ കാറും എട്ടു ബൈക്കുമുണ്െടന്ന വിവരവും അതിലുണ്ടായിരുന്നു. എന്നാല്‍, 2009 ആഗസ്ത് 21 ന് ഹൈക്കോടതിയില്‍ ഹാജരാക്കിയപ്പോള്‍, പത്തനംതിട്ടയിലെ സെന്റ് ജോണ്‍സ് കോളേജില്‍നിന്ന് ഒളിച്ചോടിയ രണ്ടു പെണ്‍കുട്ടികളും സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം സ്വീകരിച്ചതെന്നും ഭര്‍ത്താക്ക•ാരോടൊപ്പം പോവാനാണു താല്‍പ്പര്യമെന്നും ഹൈക്കോടതിയില്‍ വ്യക്തമാക്കിയ കാര്യം മനോരമ ബോധപൂര്‍വം മറച്ചുവച്ചു. മാത്രമല്ല, മാതാപിതാക്കളോടൊപ്പം പോകാന്‍ അന്നു വിസമ്മതം പ്രകടിപ്പിച്ചതും നോമ്പും നമസ്കാരവും നിര്‍വഹിക്കാന്‍ സൌകര്യം ലഭിക്കില്ല എന്നു ഹൈക്കോടതിമുമ്പാകെ ആശങ്കപ്പെട്ടതും അതിനുള്ള സൌകര്യമൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതും മനോരമ മറച്ചുവച്ചു. കേസിലെ പ്രതികളുടെ തീവ്രവാദബന്ധം അന്വേഷിച്ചുവരുകയാണെന്ന പ്രോസിക്യൂഷന്‍ വിശദീകരണം മനോരമയ്ക്കു മഹത്തരമായിത്തോന്നി. തങ്ങളുടെ വിഡ്ഢിത്തം പെണ്‍കുട്ടികള്‍ സ്വയം തിരിച്ചറിഞ്ഞതായി 'അവര്‍ വെളിപ്പെടുത്തി'യെന്നും പത്രം വീമ്പിളക്കി. വര്‍ഗീയതയുടെ പകര്‍പ്പെഴുത്തുകള്‍ 'ലൌജിഹാദ്' വിവാദം കൊടുമ്പിരിക്കൊള്ളാന്‍ അത്യധ്വാനം ചെയ്ത പത്രങ്ങളിലൊന്നാണ് മാതൃഭൂമി. അതില്‍ വന്ന ഒരു വാര്‍ത്താശകലം കാണുക: "മതപരിവര്‍ത്തനമെന്നതു മതേതരത്വത്തിന്റെ ഭാഗമെന്ന നിലയില്‍ തലശ്ശേരി ഭാഗങ്ങളില്‍ പോസ്റര്‍ പതിച്ചിട്ടുണ്െടന്നു നാരായണപ്പണിക്കര്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി ഇന്റര്‍നെറ്റിലൂടെ ലഭ്യമായ വിവരങ്ങള്‍ രണ്ടുമാസം മുമ്പ് എന്‍.എസ്.എസ്. ആസ്ഥാനത്ത് എത്തിയ ആഭ്യന്തരവകുപ്പുമന്ത്രി കോടിയേരി ബാലകൃഷ്ണനു നേരിട്ടു കൈമാറിയിരുന്നു.'' 'മതംമാറ്റം കുറ്റകരമല്ല' എന്നത് ഇന്ത്യന്‍ ഭരണഘടനാനുസൃതമാണെന്നുപോലും തിരിച്ചറിയാത്ത ഒരാളുടെ പ്രസ്താവം യാതൊരു കമന്റുമില്ലാതെ കൊടുത്തിരിക്കുകയാണിവിടെ. ഇന്റര്‍നെറ്റിലൂടെ ഫാഷിസ്റുകള്‍ നടത്തുന്ന പ്രചാരണങ്ങള്‍ എന്തോ മഹാകാര്യമാണെന്ന തെറ്റിദ്ധാരണയിലായിരുന്നു പണിക്കര്‍!ഡി.ജി.പി. 2009 ഒക്ടോബര്‍ 23ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഒന്നാമത്തെ രേഖയെപ്പറ്റി തെറ്റായ തലക്കെട്ടാണ് മാതൃഭൂമി നല്‍കിയത്. 'കേരളത്തില്‍ ലൌജിഹാദ് സംശയിക്കപ്പെടുന്നു' എന്ന് അവര്‍ തലക്കെട്ടുനല്‍കി. എന്നാല്‍, റിപോര്‍ട്ടിനകത്തു സ്ഥിരീകരിക്കാത്ത വിവരം മാത്രമാണിതെന്നു വ്യക്തമാക്കുന്നുമുണ്ട്. കേരളകൌമുദിയാണ് 'ലൌജിഹാദ്' പ്രചാരണത്തെ ഏറ്റവും ശക്തമായി പിന്താങ്ങിയ പത്രം. പകുതിയിലേറെ വരുന്ന ഒരു എഡിറ്റോറിയല്‍ പേജ് ഇന്റര്‍വ്യൂവില്‍ എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയില്‍നിന്നുള്ള വരികള്‍ കാണുക: "നല്ല വീട്ടിലെ പെണ്‍കുട്ടികളാണ് ലൌജിഹാദിന്റെ കെണിയില്‍പ്പെടുന്നത്. ഈ പ്രവണത നല്ലതല്ല. ചെയ്യുന്നവര്‍ക്കു നല്ലതല്ല. ചെയ്യിക്കുന്നവര്‍ക്ക് നല്ലതല്ല; അനുഭവിക്കുന്നവര്‍ക്കും നല്ലതല്ല.'' ഇവിടെ 'ലൌജിഹാദി'നെ യാഥാര്‍ഥ്യമായി സ്ഥിരീകരിച്ചുകൊണ്ട് അതിനെതിരേ പടപൊരുതുമെന്നു പ്രഖ്യാപിക്കുകയാണു വെള്ളാപ്പള്ളി. പ്രശ്നത്തിന്റെ നിജസ്ഥിതിയിലേക്കു വിമര്‍ശനബുദ്ധ്യാ കടന്നുചെല്ലാന്‍ അദ്ദേഹത്തിനാവുന്നില്ല. കേരളകൌമുദി റിപോര്‍ട്ടുകള്‍ മുഴുവന്‍ ഈ നിഗമനത്തിലേക്കു നയിക്കാന്‍ വെള്ളാപ്പള്ളിയെ പ്രേരിപ്പിച്ചിരിക്കും.കേരളത്തില്‍ പ്രണയജിഹാദിന്റെ വലയില്‍ 500 പെണ്‍കുട്ടികള്‍ വീണെന്ന മനോരമയുടെ കണക്ക് കേരളകൌമുദിയും ആവര്‍ത്തിക്കുന്നു. കൂടുതലായി, അഞ്ചു കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്െടന്ന വിവരവും നല്‍കുന്നുണ്ട്. എന്നാല്‍ ഇതെവിടെയൊക്കെയാണെന്നു വ്യക്തമാക്കുന്നുമില്ല. ഹൈന്ദവകേരളം ഡോട്ട് ഓര്‍ഗ് എന്ന ഫാഷിസ്റ് വെബ്സൈറ്റില്‍ നിന്നാണ് കേരളകൌമുദി സ്ഫോടനാത്മകവിവരങ്ങള്‍ എടുത്തതെന്നു മാധ്യമവിശാരദനും മനുഷ്യാവകാശപ്പോരാളിയുമായ ബി.ആര്‍.പി. ഭാസ്കര്‍ കൃത്യമായി ചൂണ്ടിക്കാട്ടുന്നു. കെ.സി.ബി.സി. ഇറക്കിയ ജാഗ്രത ലേഖനത്തിലെ വിവരങ്ങള്‍ ലേഖനമായി പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ കേരളകൌമുദി ഇംപാക്ട് എന്ന ലോഗോയും ചേര്‍ത്താണു കൊടുത്തിരിക്കുന്നത്. ആലപ്പുഴയില്‍, പ്രേമാഭ്യാര്‍ഥന നിരസിക്കപ്പെട്ടതിനെത്തുടര്‍ന്ന് മൂന്നു സ്കൂള്‍ പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ മൂന്ന് എസ്.എഫ്.ഐ. പ്രവര്‍ത്തകരായ വിദ്യാര്‍ഥികളാണ് പ്രതികളെങ്കിലും മുസ്ലിം നാമധാരികളായതിനാല്‍ അവരുടെ മേല്‍ 'ലൌജിഹാദ്' ആരോപണമുയര്‍ത്തി ഇല്ലാത്ത തെളിവു കൃത്രിമമായി തരപ്പെടുത്തുകയാണു കേരളകൌമുദി പരമ്പരയിലെ ഒരു ലേഖനം.'ലൌജിഹാദി'ന് ഇതുവരെ തെളിവു ലഭിച്ചില്ലെന്നു ഹൈക്കോടതിയില്‍ ഡി.ജി.പി. ജേക്കബ് പുന്നൂസ് രണ്ടാമതായി ബോധിപ്പിച്ചതു വാര്‍ത്തയായി നല്‍കിയപ്പോള്‍ കേരളകൌമുദി നല്‍കിയ തലക്കെട്ട് നോക്കുക: 'പ്രണയം നടിച്ച് മതം മാറ്റാന്‍ ആസൂത്രിതശ്രമം'. മതപരിവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ ചില സംഘടനകള്‍ യുവാക്കള്‍ക്കിടയില്‍ സജീവമായുണ്െടന്നു സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട് എന്ന ഡി.ജി.പിയുടെ വിശദീകരണ പത്രികയിലുള്ള വാക്യമാണ് കേരളകൌമുദിയുടെ തുരുപ്പുശീട്ട്. സ്ഥിരീകരിക്കാത്ത ഒരു റിപോര്‍ട്ടിന് എന്താണു വിലയെന്നു ചോദിക്കാന്‍ കേരളകൌമുദി കൂട്ടാക്കുന്നില്ല. 'ലൌജിഹാദ്' എന്ന സംഘടന കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായി കേന്ദ്രസര്‍ക്കാറിനു വിവരം ലഭിച്ചിട്ടില്ല; ചില മാധ്യമങ്ങള്‍ ഇത്തരമൊരു പദപ്രയോഗം നടത്തുന്നുവെങ്കിലും. ഈ വിധമുള്ള ഒരു പരാമര്‍ശത്തില്‍, അപ്രകാരമൊന്നുണ്െടങ്കില്‍ തടയേണ്ടതുണ്െടന്ന കേന്ദ്രനിലപാട്, അതുണ്െടന്ന് സ്വയം സങ്കല്‍പ്പിച്ചു പ്രചരിപ്പിക്കുന്ന കേരളകൌമുദിക്ക് വക്രീകരിക്കാനേ കഴിയൂ.സംഘപരിവാരം നടത്തുന്ന ഹൈന്ദവകേരളം ഡോട്ട് ഓര്‍ഗ് വെബ്സൈറ്റില്‍ 2009 സെപ്തംബര്‍ 17 ന് പ്രസിദ്ധീകരിക്കുകയും ഹിന്ദു ജനജാഗ്രതാ സമിതി ഡോട്ട് ഓര്‍ഗ് എന്ന വെബ്സൈറ്റ് പുനപ്രസിദ്ധീകരിക്കുകയും ചെയ്ത കാര്യങ്ങളാണ് ഇന്റലിജന്‍സ് തയ്യാറാക്കിയ റിപോര്‍ട്ടിലുള്ളതായി പി. എം. ബിനുകുമാര്‍ കലാകൌമുദിയില്‍ എഴുതിയത്(50). ഇതു ശരിയാണെങ്കില്‍ ഇന്റലിജന്‍സ് റിപോര്‍ട്ട് കലാകൌമുദിക്ക് ലഭിക്കുന്നതിനു മുമ്പു സംഘിനു ലഭിച്ചു. അല്ലെങ്കില്‍ സംഘ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സിന്റേതായി വാരിക പ്രസിദ്ധീകരിച്ചു. രണ്ടാമത്തേതാണു ശരിയെന്ന് ആഴത്തിലുള്ള അന്വേഷണം ബോധ്യപ്പെടുത്തുന്നു. പോലിസ് ഷഹന്‍ഷാ കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അഫിഡവിറ്റിലും തെളിയിക്കപ്പെടാത്ത സംശയങ്ങളും സന്ദേഹങ്ങളും ഇന്റലിജന്‍സ് റിപോര്‍ട്ടിലുണ്ട് എന്നവകാശപ്പെടുക മാത്രമായിരുന്നു."ലൌ ജിഹാദ് മൂവ്മെന്റിന്റെ സാമ്പത്തികസ്രോതസ്സായി പ്രവര്‍ത്തിക്കുന്നത് പാകിസ്താനിലും മിഡില്‍ ഈസ്റിലും വേരുകളുള്ള ചില ഗ്രൂപ്പുകളാണെന്നാണു ലഭ്യമായ വിവരം''. ഈ വിവരം എങ്ങനെ, ആരു സംഘടിപ്പിച്ചുവെന്നു വടയാര്‍ സുനില്‍ വ്യക്തമാക്കുന്നില്ല. വിനോദ് ഇലകൊള്ളൂര്‍ കലാകൌമുദിയില്‍ എഴുതി: "ലൌ ജിഹാദിനു പിന്നില്‍ പോപുലര്‍ ഫ്രണ്ടാണെന്നും കോടതി കണ്െടത്തി.'' കോടതി ഇതെങ്ങനെ കണ്െടത്തി? ലൌജിഹാദ് എന്നൊരു സംരംഭം ഉള്ളതായി സ്ഥിരീകരിക്കാത്ത മീഡിയാ റിപോര്‍ട്ടുകളുണ്െടങ്കിലും അതു കണ്െടത്താനായിട്ടില്ല എന്നാണ് ഡി.ജി.പി.യുടെ രണ്ടു രേഖകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും വ്യക്തമാക്കിയതെന്നിരിക്കെ ഈ വാദത്തിന്റെ അടിസ്ഥാനമെന്താണ്?കലാകൌമുദി ലേഖകന്റെ മറ്റൊരു കഥ നോക്കൂ: "2009 ജൂലൈ 18 ന് രാത്രി രണ്േട മുക്കാലിനു തിരുവനന്തപുരത്തെ പേരൂര്‍ക്കടയില്‍നിന്ന് മിഥുലയുമായി പുറപ്പെട്ട ലാന്‍സര്‍ കാര്‍ 2009 ജൂലൈ 18 ന് നാലരയ്ക്കാണ് പൊന്നാനിയിലെ മതംമാറ്റ കേന്ദ്രത്തിലെത്തുന്നത്''. ഏതാണ്ട് 11 മണിക്കൂറെങ്കിലും എടുക്കുന്ന യാത്ര വെറും 105 മിനിറ്റ്കൊണ്ട് ഓടിത്തീര്‍ത്തോ പ്രസ്തുത സൂപ്പര്‍സോണിക് കാര്‍! കഥയായാല്‍പ്പോലും അല്‍പ്പം യുക്തി വേണ്േട? കേരളശബ്ദം, 'ലവ് ജിഹാദ് ഇംപാക്ട്' എന്ന തങ്ങളുടെ ഔദ്യോഗികലേഖനത്തില്‍ എഴുതി: "ഷഹന്‍ഷാ പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവന്നു മുസ്ലിം ആചാരങ്ങളും പ്രാര്‍ഥനാരീതികളും പഠിപ്പിച്ചു''(57). മതപരമായ വിജ്ഞാനത്തില്‍ ഒരു കുറവും രണ്ടു പെണ്‍കുട്ടികള്‍ക്കുമുണ്ടായിരുന്നില്ല എന്നത് അവരുടെ എസ്.എം.എസുകളും കൈയിലുണ്ടായിരുന്ന ഗ്രന്ഥങ്ങളും വെളിവാക്കുന്നുവെന്നത് കേരളശബ്ദവും കാണുന്നില്ല.'ലൌബോംബ്' എന്ന തലക്കെട്ടിലുള്ള കവര്‍സ്റോറിയില്‍ എം. ആര്‍. അജയന്‍ എഴുതി: "കഴിഞ്ഞ നാലു വര്‍ഷത്തില്‍ ഇന്ത്യയില്‍ ഇപ്രകാരം നാലായിരത്തോളം പെണ്‍കുട്ടികളെ തീവ്രവാദ റാക്കറ്റ് തട്ടിയെടുത്തിട്ടുണ്െടന്നാണ് റിപോര്‍ട്ടുകള്‍.'' ആരുടെ, ഏതു റിപോര്‍ട്ട് എന്ന് അജയന്‍ വ്യക്തമാക്കുന്നില്ല. വെറും ഊഹത്തെ അടിസ്ഥാനമാക്കി അജയനെപ്പോലുള്ളവര്‍ എഴുതിയ പത്രറിപോര്‍ട്ട് മാത്രമാണ് പ്രമാണം. കാണാതായ ഇവര്‍ക്കാര്‍ക്കും വിലാസങ്ങളോ രക്ഷിതാക്കളോ ഇല്ലേ? ഇവരെ കാണാതായി എന്ന പരാതി എവിടെയാണുള്ളത്? ഈ കണക്ക് ആര്, എപ്പോള്‍ ശേഖരിച്ചു? നാലുപേര്‍ കശ്മീരില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത വന്നപ്പോള്‍ 300 മലയാളിയുവാക്കളെ റിക്രൂട്ട് ചെയ്തുവെന്നു പെരുപ്പിച്ചുകാട്ടിയപ്പോഴും ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചിരുന്നുവെന്നോര്‍ക്കുക.ഹിന്ദുസ്ഥാന്‍ ടൈംസ് ഏറക്കുറേ സത്യസന്ധമായ റിപോര്‍ട്ടിങാണ് 'ലൌജിഹാദി'നെപ്പറ്റി നല്‍കിയത്; കേരളപോലിസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അഫിഡവിറ്റ് കൃത്യമായി ഉദ്ധരിക്കുന്നു ഒരു റിപോര്‍ട്ട്.'ലൌ ജിഹാദി'നെപ്പറ്റി വളരെ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ കര്‍ണാടകയില്‍ നിന്നുള്ള ഡെക്കാന്‍ ഹെറാള്‍ഡ് ശ്രദ്ധകാണിച്ചു. കേരള ഡി.ജി.പി. ഹൈക്കോടതിയില്‍ കൊടുത്ത രേഖകളുടെ കൃത്യമായ വിവരം പത്രം നല്‍കി. കേരളത്തില്‍ 'ലവ് ജിഹാദില്ല' എന്ന തലക്കെട്ടോടെ കൊടുത്ത വാര്‍ത്തയില്‍ സ്ഥിരീകരിക്കാത്ത ചില ആരോപണങ്ങള്‍ മാത്രമാണ് 'ലവ് ജിഹാദി'നനുകൂലമായുള്ളതെന്നു തുറന്നുപറയുന്നു.2009 ഡിസംബര്‍ 9 ലെ ജസ്റിസ് കെ.ടി. ശങ്കരന്റെ വിധിയുടെ സംഗ്രഹം കൊടുത്തപ്പോള്‍ പോലും ഡി.ജി.പിയുടെ രേഖകളുമായുള്ള വൈജാത്യം എടുത്തുകാട്ടാന്‍ ഡെക്കാന്‍ ഹെറാള്‍ഡ് മറന്നില്ല. ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ തന്നെ പ്രസിദ്ധീകരണമായ മെയില്‍ ടുഡേ 'ലവ് ജിഹാദു'മായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ലേഖനം ഏറെ സത്യസന്ധമായിരുന്നു. ഡി.ജി.പിയുടെ റിപോര്‍ട്ടില്‍ ഊഹക്കഥകളല്ലാതെ 'ലവ് ജിഹാദിന്' തെളിവുള്ളതായി കണ്െടത്തിയിട്ടില്ല എന്നും വിവാദത്തിനു പിന്നില്‍ സമൂഹത്തെ വര്‍ഗീവയവല്‍ക്കരിക്കാനുള്ള ദുശ്ശക്തികള്‍ പ്രവര്‍ത്തിക്കുന്നുവെന്നും കുറ്റപ്പെടുത്തുന്നു.ദി ഹിന്ദു ദിനപത്രമാണ് 'ലൌജിഹാദി'നെ ഏറ്റവും സമര്‍ഥമായി നേരിട്ടത്. 'ലൌജിഹാദു'മായി ബന്ധപ്പെട്ട ഏതാണ്െടല്ലാ വാര്‍ത്തകളും റിപോര്‍ട്ട് ചെയ്തുവെന്നു മാത്രമല്ല, പ്രശ്നത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന കല്പനാ ശര്‍മയുടെ ഒരുജ്ജ്വല ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തു. സ്ത്രീത്വത്തിനും മുസ്ലിംകള്‍ക്കുമെതിരായ ഫാഷിസ്റ് ഗൂഢപദ്ധതിയായി ലേഖനം 'ലൌജിഹാദ്' പ്രചാരണത്തെ വിലയിരുത്തി.
സഹവസിക്കുന്നതിനെതിരേ അച്ചടിമാധ്യമങ്ങള്‍ നടത്തുന്ന കൈയേറ്റത്തിന്റെ സ്വഭാവത്തെക്കുറിച്ചാണ് ഈ പരിശോധന.മുസ്ലിം നാമധാരിയായ ആരുടെ മേലും എപ്പോള്‍ വേണമെങ്കിലും ചാര്‍ത്താവുന്ന കരിമുദ്രയാണിന്ന് 'തീവ്രവാദി' എന്നത്. 2007 സെപ്തംബറില്‍ ദില്ലി സ്വദേശിനി മധുമിത മിശ്ര എന്ന ഡോക്ടര്‍ ഇസ്ലാം സ്വീകരിച്ചതുമായി ബന്ധപ്പെട്ടു പോലിസ് നടത്തിയ ജുഗുപ്സാവഹമായ ആരോപണം, പണത്തിനു വേണ്ടി തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി എന്നാണ്. അതതേപടി ഏറ്റുപാടി പത്രമാധ്യമങ്ങള്‍. ഓര്‍ക്കുട്ട് കമ്മ്യൂണിറ്റിയിലൂടെ ഇസ്ലാമിനെക്കുറിച്ചു പഠനം നടത്തിയ മധുമിത സ്വയം ഇസ്ലാം ആശ്ളേഷിക്കുകയായിരുന്നു. അവരുടെ അഭ്യര്‍ഥന മാനിച്ച് ഉപരിപഠനസൌകര്യമേര്‍പ്പെടുത്തുക മാത്രമാണ് ആലുവക്കാരന്‍ എന്‍ജിനീയര്‍ മുഹമ്മദ് യാസീന്‍ ചെയ്തത്. തന്റെ നാട്ടുകാരനും സുഹൃത്തുമായ യാസീനെ അറസ്റ് ചെയ്ത വിവരമന്വേഷിച്ച് ജയിലിലെത്തിയതിനാണ് ഷാജി യൂസുഫിന്റെ മേല്‍ തീവ്രവാദമുദ്ര ചാര്‍ത്തപ്പെട്ടത്. ബാംഗ്ളൂര്‍ ഇന്റല്‍ കമ്പനിയിലെ കംപ്യൂട്ടര്‍ എന്‍ജിനീയര്‍ എന്ന ജോലിയും ഷാജി യൂസുഫിനു നഷ്ടപ്പെട്ടു.
അവസാനം രണ്ടുവര്‍ഷം നീണ്ട വിസ്താരത്തിനൊടുവില്‍ 2009 സെപ്തംബറില്‍ യുവാക്കളെ തീസ് ഹസാരി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വെറുതെ വിടുകയായിരുന്നു. ഒരു ഹ്യൂമന്‍ ഇന്ററസ്റ് സ്റോറി എന്ന നിലയ്ക്കെങ്കിലും ഈ വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള ബാധ്യതയും അവസരവും മുഖ്യധാരാ മാധ്യമങ്ങള്‍ക്കുണ്ടായിരുന്നു. അവരിരുവരും തീവ്രവാദികളാണെന്ന ഭാഷ്യം ഒരിക്കല്‍പോലും തിരുത്താന്‍ ഈ മാധ്യമങ്ങള്‍ തയ്യാറായില്ല. 'ബാംഗ്ളൂരിലെ തീവ്രവാദബന്ധമുള്ള രണ്ടു മലയാളി എന്‍ജിനീയര്‍മാര്‍' എന്നാണ് ഷാജിയെയും യാസീനെയും ജ•ഭൂമി വിശേഷിപ്പിച്ചത്. മധുമിത മിശ്ര താന്‍ സ്വയം മതംമാറിയതാണെന്നു സാക്ഷ്യപ്പെടുത്തിയതിനെപ്പറ്റി ജ•ഭൂമി ഇങ്ങനെയാണു പറയുന്നത്: "അവരുടെ അംഗവിക്ഷേപങ്ങളും സംസാരശൈലിയും സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ ആരെയോ അവര്‍ ഭയപ്പെടുന്നുണ്െടന്നു വ്യക്തം.'' മംഗലാപുരത്തുകാരിയായ സില്‍ജാരാജ് താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് അഷ്കറിനോടൊപ്പം വന്നതെന്ന് പോലിസിനു മുന്നില്‍ വെളിപ്പെടുത്തിയതിനെപ്പറ്റി ജ•ഭൂമിയുടെ കമന്റ് നോക്കൂ: "രക്ഷപ്പെടാനുള്ള അവസരമാണ് സില്‍ജ ഇല്ലാതാക്കിയത്.ഒന്നുകില്‍ അച്ഛനും അമ്മയും കരഞ്ഞുവിളിച്ചിട്ടും അതു കാണാന്‍ കഴിയാത്ത വിധത്തില്‍ അവളുടെ മനസ്സ് ജിഹാദികള്‍ക്ക് അടിപ്പെട്ടിരിക്കാം. അല്ലെങ്കില്‍ ഭീഷണിയിലൂടെ അവളെ കീഴ്പ്പെടുത്തിയതുമാവാം.'' പത്രറിപോര്‍ട്ടിങ് ഇങ്ങനെ തന്ത്രപരമാവുന്ന സന്ദര്‍ഭങ്ങള്‍ സവിശേഷമാണ്. തങ്ങളാഗ്രഹിക്കുന്ന പരിണാമഗുപ്തി സംഭവത്തിലില്ലാതെ വരുന്ന സമയം റിപോര്‍ട്ടര്‍ മാനസികാപഗ്രഥന വിദഗ്ധനും ഡിക്റ്റക്ടീവുമാകുന്നു. മംഗലാപുരം പോലിസ് അറസ്റ് ചെയ്ത ആനന്ദ് എന്ന മോഹന്‍കുമാറിന്റെ ക്രൂരത ഒരു വാര്‍ത്താ ചാനലിലും ബ്രേക്കിങ് ന്യൂസോ ഫ്ളാഷോ സ്ക്രോളോ ആയില്ല. ചുരുങ്ങിയത് 19 പേരെയെങ്കിലും വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തിയ മോഹന്‍കുമാറിനെ പിടികൂടിയതു വമ്പന്‍ വാര്‍ത്തയാവാതിരുന്നതെന്തുകൊണ്ട്?
ഭര്‍ത്താക്ക•ാരോടൊത്തു പോവാന്‍ ആഗ്രഹം പ്രകടിപ്പിച്ച അവരെ, മാതാപിതാക്കളുടെ അപേക്ഷയെത്തുടര്‍ന്നു താല്‍ക്കാലികമായി മാതാപിതാക്കളോടൊപ്പം അയക്കുകയായിരുന്നു. നമസ്കരിക്കാനും നോമ്പു പിടിക്കാനുമുള്ള സൌകര്യം ചെയ്തുകൊടുക്കണമെന്ന പെണ്‍കുട്ടികളുടെ ആഗ്രഹവും ഹൈക്കോടതി സ്വീകരിച്ചു. രണ്ടാംപ്രാവശ്യം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പെണ്‍കുട്ടികള്‍ മൊഴി മാറ്റിപ്പറയുകയായിരുന്നു. ഇതെന്തുകൊണ്ടാണെന്ന് ഹൈക്കോടതി അന്വേഷിച്ചുമില്ല. എല്ലാ മതവിഭാഗങ്ങളിലേക്കും പ്രണയവിവാഹം ചെയ്തു മതംമാറുക എന്നത് അത്ര അസാധാരണമല്ലെന്നിരിക്കെ, ഒരു പ്രത്യേക മതത്തിലേക്കു മാത്രം നടക്കുന്ന മതംമാറ്റത്തെ വേര്‍തിരിച്ചു കണ്ട് അന്വേഷണം നടത്തുന്നതു മതേതരത്വത്തിന്റെ അന്തസ്സത്തയെ നിരാകരിക്കുന്ന നിലപാടാണ്.മിഥുലയ്ക്കും ബിനോ ജേക്കബിനും കുറേ മാസങ്ങളായി ഇസ്ലാമിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും അവര്‍ അതിന്റെ പഠിതാക്കളായിരുന്നുവെന്നുമുള്ള വസ്തുതകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ മറച്ചുവച്ചു. അവര്‍ വായിച്ചിരുന്ന ഗ്രന്ഥങ്ങള്‍, എഴുതിയ ഇ-മെയിലുകള്‍, അയച്ച എസ്.എം.എസുകള്‍ ഒക്കെ ഇതിനു തെളിവാണ്. വസ്ത്രധാരണത്തില്‍ വന്ന മാറ്റവും നമസ്കാരശീലവും ശ്രദ്ധിച്ച കോളേജ് മാനേജ്മെന്റ് വീട്ടുകാരെ ഇക്കാര്യം തെര്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇസ്ലാമിനോടുള്ള ആഭിമുഖ്യം പിന്നീടു മിഥുലയില്‍ ഷഹന്‍ഷായോടുള്ള അനുരാഗമായി വളര്‍ന്നുവെന്നതാണു സത്യം.ഒളിച്ചോടിയ ബിനോ ജേക്കബിന്റെ ബന്ധുക്കളിലൊരാള്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥനായ പശ്ചാത്തലത്തില്‍ ചില പോലിസുകാര്‍ കേസ്ഡയറിയില്‍ എഴുതിച്ചേര്‍ത്ത വിവരങ്ങളാണു തെളിവില്ലാത്ത കുറേ സന്ദേഹങ്ങളായി പിന്നീടു ഡി.ജി.പിക്കുതന്നെ വിശദീകരിക്കേണ്ടിവന്നത്. 2009 ആഗസ്ത് 21ന് പെണ്‍കുട്ടികള്‍ ഹൈക്കോടതിയില്‍ നല്‍കിയ, സ്വയമേവ മതം മാറിയെന്നും
ഭര്‍ത്താക്ക•ാരോടൊത്തു കഴിയാനാഗ്രഹിക്കുന്നുവെന്നുമുള്ള മൊഴികളെ തമസ്കരിക്കുക മുഖേന മുഖ്യധാരാ മാധ്യമങ്ങള്‍ തങ്ങളുടെ വര്‍ഗീയപക്ഷപാതിത്വം പ്രകടമാക്കുകയായിരുന്നു. ബിഷപ്പ് കൌണ്‍സിലും ലൌജിഹാദുംജ•ഭൂമിയുടെ ചുവടു പിടിച്ച കേരളകൌമുദിയും തൊട്ടുടനെ മലയാള മനോരമയും 'ലൌജിഹാദ്' പ്രചാരണം ഏറ്റെടുത്തുവെങ്കിലും വിഷയത്തെ പെട്ടെന്നു ചൂടുപിടിപ്പിച്ചത് കേരള കാത്തലിക് ബിഷപ്സ് കൌണ്‍സിലിന്റെ കീഴിലുള്ള സോഷ്യല്‍ ഹാര്‍മണി ആന്റ് വിജിലന്‍സ് കമ്മീഷന്റെ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ എഴുതിയ 'പ്രണയ മതതീവ്രവാദം; മാതാപിതാക്കള്‍ ജാഗരൂകരാവണം' എന്ന ലേഖനമാണ്. ഏതെങ്കിലും ഒരു മുസ്ലിം ചെറുപ്പക്കാരന്‍ പ്രേമം നടിച്ചാലുടന്‍ സ്വന്തം മാതാപിതാക്കളെയും ജാതിമത ബന്ധങ്ങളെയും മറന്ന് ഇസ്ലാമിലേക്കു മതംമാറ്റം നടത്താന്‍ സന്നദ്ധരാവുമാറ് ദുര്‍ബലവിശ്വാസികളാണു കത്തോലിക്കാ വിദ്യാര്‍ഥിനികള്‍ എന്നു തോന്നും ജാഗ്രതയുടെ ലേഖനം വായിച്ചാല്‍.സോഷ്യല്‍ ഹാര്‍മണി ആന്റ് വിജിലന്‍സ് കമ്മീഷന്റെ ലക്ഷ്യങ്ങള്‍ വിശ്വസാഹോദര്യവും സാമൂഹികബാന്ധവവും ഊട്ടിയുറപ്പിക്കലും സാമൂഹികനീതി സംസ്ഥാപിക്കലുമാണെന്ന് കെ.സി.ബി.സി. വെബ്സൈറ്റ് പറയുന്നുണ്ട്. എന്നാല്‍ ഇതിനു
നേര്‍വിപരീതമായാണ് ജാഗ്രതാലേഖനം വായനക്കാരന് അനുഭവപ്പെടുന്നത്. ലേഖനം തുടങ്ങുന്നതുതന്നെ ഇങ്ങനെയാണ്: "തീവ്രവാദത്തിന് പ്രണയത്തിന്റെ മുഖം നല്‍കി പുതിയൊരു യുദ്ധമുഖം തുറക്കുകയാണ് ലൌജിഹാദ്, റോമിയോ ജിഹാദ് എന്നൊക്കെ അറിയപ്പെടുന്ന പ്രസ്ഥാനങ്ങള്‍. വിശുദ്ധയുദ്ധം എന്നാണു ജിഹാദിനു നല്‍കിയിരിക്കുന്ന വിശദീകരണം.''ജിഹാദിന് 'വിശുദ്ധയുദ്ധം' എന്ന് ആര,് എവിടെ നല്‍കിയ വിശദീകരണം? ഈ വിധം അറിയപ്പെടുന്ന പ്രസ്ഥാനങ്ങളുള്ളതായി എന്താണു തെളിവ്? ഒഴുക്കന്‍ മട്ടിലുള്ള ഇത്തരം പ്രസ്താവനകള്‍ കേരളീയ സമൂഹത്തിന്റെ ധൈഷണിക നിലവാരത്തെയാണു വെല്ലുവിളിക്കുന്നത്. ഈ വിധം ഒരു മതവിഭാഗത്തെ അധിക്ഷേപിക്കുന്നതു സംഘടനയുടെ പേരിനോടു തന്നെ ചെയ്യുന്ന കടുത്ത അപരാധമാണ്. മതങ്ങള്‍ക്കും ആശയങ്ങള്‍ക്കും അപ്പുറമാവും പലപ്പോഴും പ്രണയബന്ധം പ്രവര്‍ത്തിക്കുന്നത്. കാംപസ്പ്രണയം പോലും മതാടിസ്ഥാനത്തില്‍ വീതം വയ്ക്കണമെന്ന ബിഷപ്സ് കൌണ്‍സിലിന്റെ വാദം പ്രയോഗത്തില്‍ മതസൌഹാര്‍ദം പൂക്കുന്ന കാലത്തെയാണു വിനഷ്ടമാക്കുക. കാംപസിലെ പ്രണയങ്ങള്‍ 'ജിഹാദാ'ണെങ്കില്‍ മറ്റു ചിലത് 'കുരിശുയുദ്ധ'ങ്ങളുമാവും. ഈ വിധം തന്നെയാണു ഫാഷിസ്റുകള്‍ കാര്യങ്ങളെ കാണുന്നത് എന്നു വാസുദേവന്‍ പോറ്റി ജ•ഭൂമിയിലെഴുതിയ 'ലൌജിഹാദും പ്രണയസുവിശേഷവും' എന്ന ലേഖനം വ്യക്തമാക്കുന്നു: "എന്റെ അയല്‍പക്കത്തു തന്നെ മൂന്നുനാലു ഹിന്ദുക്കുട്ടികളെ പ്രേമിച്ചു മതംമാറ്റിയിട്ടുണ്ട്. പ്രതികള്‍ ക്രിസ്ത്യാനികളായതുകൊണ്ട് ലൌജിഹാദിനു പകരം പ്രണയസുവിശേഷം എന്നു പറയാം. സെമിറ്റിക് മതപരിവര്‍ത്തന ശക്തികളുടെ പുതിയ പോര്‍മുഖമാണു പ്രണയമെന്നു സംശയിക്കേണ്ടിയിരിക്കുന്നു.'' ഹിന്ദുക്കള്‍ പ്രണയത്തിലൂടെ മതം മാറുന്നതു മാത്രം ഭീഷണിയായിക്കാണുന്ന ജ•ഭൂമി ഹിന്ദുമതത്തിലേക്കുള്ള മതംമാറ്റത്തെക്കുറിച്ച് ആക്ഷേപമുന്നയിച്ചിട്ടില്ല. ഈവിധം ചിന്തിക്കാന്‍ മാത്രമേ ഹിന്ദുത്വവാദികള്‍ക്കു കഴിയുകയുള്ളൂ. മതംമാറ്റവുമായി ബന്ധപ്പെട്ട ഫാഷിസ്റുകളുടെ കടന്നാക്രമണങ്ങള്‍ ക്രൈസ്തവരുടെ നേരെയാണ് മിക്കപ്പോഴും തിരിയാറ്. ഫാഷിസ്റ് പ്രസിദ്ധീകരണങ്ങളായ ഓര്‍ഗനൈസര്‍, കേസരി, ജ•ഭൂമി, പയനിയര്‍ എന്നീ പത്രമാസികകളും അവരുടെ നൂറുകണക്കായ വെബ്സൈറ്റുകളും പരിശോധിച്ചാല്‍ ഇതു ബോധ്യപ്പെടും. ഈ കടന്നാക്രമണങ്ങളെ മുസ്ലിംകള്‍ക്കെതിരേ തിരിച്ചുവിടാനുള്ള ഒരു തന്ത്രമായിരുന്നോ ജാഗ്രത ലേഖനം? ഓടിക്കൊണ്ടിരിക്കുന്ന കള്ളനു രക്ഷപ്പെടാനുള്ള ഒരു വിദ്യ 'ഇതാ കള്ളന്‍ വരുന്നേ' എന്നാക്രോശിച്ചുകൊണ്ട് ഓടുകയാണല്ലോ.അസഹിഷ്ണുതാപരവും കള്ളവുമായ പദപ്രയോഗങ്ങളെ കോടതിപോലുള്ള സ്ഥാപനങ്ങള്‍ സാമാന്യവല്‍ക്കരിച്ചു പ്രയോഗിക്കുന്നതു ജനാധിപത്യത്തിനു ഭൂഷണമല്ല. താടിവളര്‍ത്തലിന് അനുമതി നിഷേധിച്ച സ്കൂള്‍അധികൃതര്‍ക്കെതിരേ സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍ താടിവയ്ക്കല്‍ 'താലിബാന്‍വല്‍ക്കരണ'മാണെന്ന പദപ്രയോഗം ഒരു ജഡ്ജി നടത്തുകയും സുപ്രിംകോടതിയുടെ മറ്റൊരു ബെഞ്ച് അതു തിരുത്തുകയും ചെയ്തതു സമീപകാലത്താണ്. വ്യഭിചാരത്തെയോ പലിശയെയോ ജിഹാദുമായി കൂട്ടിയിണക്കി പ്രയോഗിക്കുന്നതിലെ അനൌചിത്യം പോലെ 'ലൌജിഹാദ്' ഉപയോഗം മുസ്ലിം മനസ്സുകളെ വേദനിപ്പിക്കും.പ്രണയജിഹാദുമായി ബന്ധപ്പെട്ട് അഞ്ചു കേസുകള്‍ രജിസ്റര്‍ ചെയ്തുവെന്നു കലാകൌമുദി പറയുമ്പോള്‍ ജാഗ്രത ലേഖനം പറയുന്നത് അഞ്ഞൂറിലേറെ കേസുകള്‍ രജിസ്റര്‍ ചെയ്തുവെന്നാണ്! ഇങ്ങനെ രജിസ്റര്‍ ചെയ്തവരുടെ ജില്ലതിരിച്ച കണക്കുകള്‍തന്നെ നല്‍കിയിരിക്കുന്നു. ഏഷ്യന്‍ടൈംസുമായുള്ള ഇന്റര്‍വ്യൂവില്‍ ഫാ. ജോണി കൊച്ചുപറമ്പില്‍ തന്റെ കണക്കുകള്‍ ലഭ്യമായ സ്രോതസ്സു വ്യക്തമാക്കാന്‍ വിസമ്മതിച്ചുകൊണ്ടു 'വിശ്വസനീയമായ സ്രോതസ്സ്' എന്നു മാത്രം പറഞ്ഞു. ജാഗ്രതയില്‍ നല്‍കിയ അതേ കണക്കുകള്‍തന്നെ ജ•ഭൂമിയില്‍ കൊടുത്തിരിക്കുന്നു. ഹിന്ദു ജനജാഗൃതി സമിതി എന്ന ഫാഷിസ്റ് വെബ്സൈറ്റില്‍ 2009 ഒക്ടോബര്‍ 9നു നല്‍കിയ കണക്കും ജാഗ്രത ലേഖനത്തില്‍ അതേ ദിവസം പ്രത്യക്ഷപ്പെട്ട കണക്കും ഒന്നുതന്നെ! രണ്ടിലും സ്രോതസ്സ് വ്യക്തമാക്കിയിട്ടില്ല. ഫാഷിസ്റ് വെബ്സൈറ്റുകളില്‍ പിന്നീട് ആധികാരികവിവരമെന്നോണം നല്‍കിയതാകട്ടെ, മേല്‍പ്പറഞ്ഞ ജാഗ്രത ലേഖനവും! 'ലൌജിഹാദ്' ജ•ഭൂമിയില്‍ഏതെങ്കിലും വിഭാഗത്തോടുള്ള വെറുപ്പിലും വിദ്വേഷത്തിലും മാത്രമേ ഫാഷിസത്തിനു പ്രവര്‍ത്തിക്കാനാവുകയുള്ളൂ. ഇന്ത്യന്‍ ഫാഷിസം ഏറ്റവും വലിയ ശത്രുവായി മുസ്ലിംകളെ പ്രഖ്യാപിച്ചിരിക്കുകയാണ്. തീര്‍ച്ചയായും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റുകളും അവരുടെ രോഷത്തിനു സദാ വിധേയരാണ്. പെരുംനുണകള്‍, പെരുപ്പിച്ചുകാട്ടല്‍, വസ്തുതകളുടെ പാക്ഷികവും ഭാഗികവുമായ അവതരണം എന്നിവ ഫാഷിസത്തിന്റെ സ്ഥിരം തന്ത്രങ്ങളാണ്. 'ലൌജിഹാദ്' വിവാദം കത്തിപ്പടരാന്‍ നുണകളുടെ കൂമ്പാരംതന്നെയാണു ഫാഷിസം പാമരജനങ്ങളിലേക്ക് എറിഞ്ഞത്. "2006 മുതല്‍ കേരളത്തില്‍ നടന്ന ജിഹാദീ മതപരിവര്‍ത്തനങ്ങളുടെ കണക്കുകള്‍ ഞെട്ടിക്കുന്നവയാണ്. 2860ഓളം പേരെയാണ് ഇത്തരത്തില്‍ മതംമാറ്റിയിട്ടുള്ളത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 705 സംഭവങ്ങളിലാണ്.'' കലാകൌമുദിക്ക് അഞ്ചുമാത്രമാണ് രജിസ്റ്റര്‍ ചെയ്ത 'ലൌജിഹാദ്' കേസുകള്‍. എന്നാല്‍ ജ•ഭൂമി വാര്‍ത്തയില്‍ മൊത്തം 705 സംഭവങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു! മറ്റൊരു വാക്യം നോക്കുക: ''കോഴിക്കോട് ലോ കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയായ ജഹാംഗീര്‍ റസാക്ക് 42 ഓളം പെണ്‍കുട്ടികളെ ഇരയാക്കിയതായി പറയപ്പെടുന്നു.'' ആരാല്‍ പറയപ്പെടുന്നു? "പ്രണയത്തിന്റെ മറവില്‍ മതപരിവര്‍ത്തനം ലക്ഷ്യമിട്ട് 'ലൌജിഹാദ്' എന്ന പേരില്‍ സംഘടിതനീക്കം നടക്കുന്നതായി തെളിവില്ലെന്നു ഡി.ജി.പി. ജേക്കബ് പുന്നൂസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.'' ഈ വാര്‍ത്തയുടെ ജ•ഭൂമി തലക്കെട്ട് ഇതായിരുന്നു: 'ലൌജിഹാദ് കോടതി സൃഷ്ടിയല്ല.' തലക്കെട്ടിനടിയില്‍ ചില സത്യങ്ങളും ജ•ഭൂമി ചേര്‍ത്തിട്ടുണ്ട്. 'ചില റിപോര്‍ട്ടുകള്‍ പ്രണയം നടിച്ച് നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തുന്നുവെന്നു സൂചിപ്പിക്കുന്നു. ഇത് കേട്ടുകേള്‍വിയുടെയും വാമൊഴികളുടെയും അടിസ്ഥാനത്തിലാണ്. തെളിവില്ല, തെളിയിക്കാന്‍ രേഖകളില്ല'. യഥാര്‍ഥത്തില്‍ 'ലൌജിഹാദ്' വിവാദത്തിന്റെ മര്‍മം ഇതുതന്നെയാണ്. ദുഷ്പ്രചാരണങ്ങള്‍ ലക്ഷ്യമിട്ടു വ്യാപകമായി പത്രറിപോര്‍ട്ടുകളിറക്കുക. ആവര്‍ത്തിക്കപ്പെടുന്ന നുണകളില്‍ എന്തെങ്കിലും കഴമ്പുള്ളതായി സാധാരണക്കാരില്‍ തോന്നിക്കുക. ഇത്തരം പ്രചാരണങ്ങള്‍ തെളിയിക്കാനാവാത്തതു സ്വാഭാവികം മാത്രമാണ്. എന്നാല്‍ ഫാഷിസ്റുകള്‍ക്ക് ഒന്നും തെളിയിക്കേണ്ടതില്ല! ജിഹാദീ റോമിയോമാര്‍ക്കെതിരായ അന്വേഷണത്തില്‍ കണ്െടത്തിയ 'കരള്‍ പിളര്‍ക്കുന്ന കണക്കുകളും വിവരങ്ങളും' ഏതെങ്കിലും അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറാന്‍ ജ•ഭൂമി തയ്യാറായില്ല. മുഖ്യധാരാ പത്രങ്ങളില്‍2009 ആഗസ്ത് 31ന് മലയാള മനോരമയില്‍ വന്ന കാംപസുകളില്‍ പൊട്ടുന്ന 'ലൌബോംബി'നെക്കുറിച്ചുള്ള' 'ഇരയാണ് അവള്‍, എവിടെയും' എന്ന റിപോര്‍ട്ടാണ് മുഖ്യാധാര സമൂഹത്തിലേക്ക് ഈ വിവാദം കൊണ്ടുവന്നത്. പ്രണയവും വിവാഹവും വഴി പെണ്‍കുട്ടികളെ തീവ്രവാദത്തിലേക്കു തള്ളിവിടുന്ന സംഘം രാജ്യത്തു വ്യാപകമാണെന്നും കേരളത്തില്‍നിന്ന് 500 ഓളം പെണ്‍കുട്ടികള്‍ ഇവരുടെ വലയില്‍ വീണെന്നും ഒരു തെളിവും നിരത്താതെ വിളമ്പാന്‍ മലയാളത്തിലെ പ്രമുഖ പത്രം മടികാട്ടിയില്ല. പ്രണയവില്ലാളികള്‍ക്കായി തിരുവനന്തപുരത്തുമാത്രം ഒരു സ്കോര്‍പിയോ കാറും എട്ടു ബൈക്കുമുണ്െടന്ന വിവരവും അതിലുണ്ടായിരുന്നു. എന്നാല്‍, 2009 ആഗസ്ത് 21 ന് ഹൈക്കോടതിയില്‍ ഹാജരാക്കിയപ്പോള്‍, പത്തനംതിട്ടയിലെ സെന്റ് ജോണ്‍സ് കോളേജില്‍നിന്ന് ഒളിച്ചോടിയ രണ്ടു പെണ്‍കുട്ടികളും സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം സ്വീകരിച്ചതെന്നും ഭര്‍ത്താക്ക•ാരോടൊപ്പം പോവാനാണു താല്‍പ്പര്യമെന്നും ഹൈക്കോടതിയില്‍ വ്യക്തമാക്കിയ കാര്യം മനോരമ ബോധപൂര്‍വം മറച്ചുവച്ചു. മാത്രമല്ല, മാതാപിതാക്കളോടൊപ്പം പോകാന്‍ അന്നു വിസമ്മതം പ്രകടിപ്പിച്ചതും നോമ്പും നമസ്കാരവും നിര്‍വഹിക്കാന്‍ സൌകര്യം ലഭിക്കില്ല എന്നു ഹൈക്കോടതിമുമ്പാകെ ആശങ്കപ്പെട്ടതും അതിനുള്ള സൌകര്യമൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതും മനോരമ മറച്ചുവച്ചു. കേസിലെ പ്രതികളുടെ തീവ്രവാദബന്ധം അന്വേഷിച്ചുവരുകയാണെന്ന പ്രോസിക്യൂഷന്‍ വിശദീകരണം മനോരമയ്ക്കു മഹത്തരമായിത്തോന്നി. തങ്ങളുടെ വിഡ്ഢിത്തം പെണ്‍കുട്ടികള്‍ സ്വയം തിരിച്ചറിഞ്ഞതായി 'അവര്‍ വെളിപ്പെടുത്തി'യെന്നും പത്രം വീമ്പിളക്കി. വര്‍ഗീയതയുടെ പകര്‍പ്പെഴുത്തുകള്‍ 'ലൌജിഹാദ്' വിവാദം കൊടുമ്പിരിക്കൊള്ളാന്‍ അത്യധ്വാനം ചെയ്ത പത്രങ്ങളിലൊന്നാണ് മാതൃഭൂമി. അതില്‍ വന്ന ഒരു വാര്‍ത്താശകലം കാണുക: "മതപരിവര്‍ത്തനമെന്നതു മതേതരത്വത്തിന്റെ ഭാഗമെന്ന നിലയില്‍ തലശ്ശേരി ഭാഗങ്ങളില്‍ പോസ്റര്‍ പതിച്ചിട്ടുണ്െടന്നു നാരായണപ്പണിക്കര്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി ഇന്റര്‍നെറ്റിലൂടെ ലഭ്യമായ വിവരങ്ങള്‍ രണ്ടുമാസം മുമ്പ് എന്‍.എസ്.എസ്. ആസ്ഥാനത്ത് എത്തിയ ആഭ്യന്തരവകുപ്പുമന്ത്രി കോടിയേരി ബാലകൃഷ്ണനു നേരിട്ടു കൈമാറിയിരുന്നു.'' 'മതംമാറ്റം കുറ്റകരമല്ല' എന്നത് ഇന്ത്യന്‍ ഭരണഘടനാനുസൃതമാണെന്നുപോലും തിരിച്ചറിയാത്ത ഒരാളുടെ പ്രസ്താവം യാതൊരു കമന്റുമില്ലാതെ കൊടുത്തിരിക്കുകയാണിവിടെ. ഇന്റര്‍നെറ്റിലൂടെ ഫാഷിസ്റുകള്‍ നടത്തുന്ന പ്രചാരണങ്ങള്‍ എന്തോ മഹാകാര്യമാണെന്ന തെറ്റിദ്ധാരണയിലായിരുന്നു പണിക്കര്‍!ഡി.ജി.പി. 2009 ഒക്ടോബര്‍ 23ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഒന്നാമത്തെ രേഖയെപ്പറ്റി തെറ്റായ തലക്കെട്ടാണ് മാതൃഭൂമി നല്‍കിയത്. 'കേരളത്തില്‍ ലൌജിഹാദ് സംശയിക്കപ്പെടുന്നു' എന്ന് അവര്‍ തലക്കെട്ടുനല്‍കി. എന്നാല്‍, റിപോര്‍ട്ടിനകത്തു സ്ഥിരീകരിക്കാത്ത വിവരം മാത്രമാണിതെന്നു വ്യക്തമാക്കുന്നുമുണ്ട്. കേരളകൌമുദിയാണ് 'ലൌജിഹാദ്' പ്രചാരണത്തെ ഏറ്റവും ശക്തമായി പിന്താങ്ങിയ പത്രം. പകുതിയിലേറെ വരുന്ന ഒരു എഡിറ്റോറിയല്‍ പേജ് ഇന്റര്‍വ്യൂവില്‍ എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയില്‍നിന്നുള്ള വരികള്‍ കാണുക: "നല്ല വീട്ടിലെ പെണ്‍കുട്ടികളാണ് ലൌജിഹാദിന്റെ കെണിയില്‍പ്പെടുന്നത്. ഈ പ്രവണത നല്ലതല്ല. ചെയ്യുന്നവര്‍ക്കു നല്ലതല്ല. ചെയ്യിക്കുന്നവര്‍ക്ക് നല്ലതല്ല; അനുഭവിക്കുന്നവര്‍ക്കും നല്ലതല്ല.'' ഇവിടെ 'ലൌജിഹാദി'നെ യാഥാര്‍ഥ്യമായി സ്ഥിരീകരിച്ചുകൊണ്ട് അതിനെതിരേ പടപൊരുതുമെന്നു പ്രഖ്യാപിക്കുകയാണു വെള്ളാപ്പള്ളി. പ്രശ്നത്തിന്റെ നിജസ്ഥിതിയിലേക്കു വിമര്‍ശനബുദ്ധ്യാ കടന്നുചെല്ലാന്‍ അദ്ദേഹത്തിനാവുന്നില്ല. കേരളകൌമുദി റിപോര്‍ട്ടുകള്‍ മുഴുവന്‍ ഈ നിഗമനത്തിലേക്കു നയിക്കാന്‍ വെള്ളാപ്പള്ളിയെ പ്രേരിപ്പിച്ചിരിക്കും.കേരളത്തില്‍ പ്രണയജിഹാദിന്റെ വലയില്‍ 500 പെണ്‍കുട്ടികള്‍ വീണെന്ന മനോരമയുടെ കണക്ക് കേരളകൌമുദിയും ആവര്‍ത്തിക്കുന്നു. കൂടുതലായി, അഞ്ചു കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്െടന്ന വിവരവും നല്‍കുന്നുണ്ട്. എന്നാല്‍ ഇതെവിടെയൊക്കെയാണെന്നു വ്യക്തമാക്കുന്നുമില്ല. ഹൈന്ദവകേരളം ഡോട്ട് ഓര്‍ഗ് എന്ന ഫാഷിസ്റ് വെബ്സൈറ്റില്‍ നിന്നാണ് കേരളകൌമുദി സ്ഫോടനാത്മകവിവരങ്ങള്‍ എടുത്തതെന്നു മാധ്യമവിശാരദനും മനുഷ്യാവകാശപ്പോരാളിയുമായ ബി.ആര്‍.പി. ഭാസ്കര്‍ കൃത്യമായി ചൂണ്ടിക്കാട്ടുന്നു. കെ.സി.ബി.സി. ഇറക്കിയ ജാഗ്രത ലേഖനത്തിലെ വിവരങ്ങള്‍ ലേഖനമായി പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ കേരളകൌമുദി ഇംപാക്ട് എന്ന ലോഗോയും ചേര്‍ത്താണു കൊടുത്തിരിക്കുന്നത്. ആലപ്പുഴയില്‍, പ്രേമാഭ്യാര്‍ഥന നിരസിക്കപ്പെട്ടതിനെത്തുടര്‍ന്ന് മൂന്നു സ്കൂള്‍ പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ മൂന്ന് എസ്.എഫ്.ഐ. പ്രവര്‍ത്തകരായ വിദ്യാര്‍ഥികളാണ് പ്രതികളെങ്കിലും മുസ്ലിം നാമധാരികളായതിനാല്‍ അവരുടെ മേല്‍ 'ലൌജിഹാദ്' ആരോപണമുയര്‍ത്തി ഇല്ലാത്ത തെളിവു കൃത്രിമമായി തരപ്പെടുത്തുകയാണു കേരളകൌമുദി പരമ്പരയിലെ ഒരു ലേഖനം.'ലൌജിഹാദി'ന് ഇതുവരെ തെളിവു ലഭിച്ചില്ലെന്നു ഹൈക്കോടതിയില്‍ ഡി.ജി.പി. ജേക്കബ് പുന്നൂസ് രണ്ടാമതായി ബോധിപ്പിച്ചതു വാര്‍ത്തയായി നല്‍കിയപ്പോള്‍ കേരളകൌമുദി നല്‍കിയ തലക്കെട്ട് നോക്കുക: 'പ്രണയം നടിച്ച് മതം മാറ്റാന്‍ ആസൂത്രിതശ്രമം'. മതപരിവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ ചില സംഘടനകള്‍ യുവാക്കള്‍ക്കിടയില്‍ സജീവമായുണ്െടന്നു സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട് എന്ന ഡി.ജി.പിയുടെ വിശദീകരണ പത്രികയിലുള്ള വാക്യമാണ് കേരളകൌമുദിയുടെ തുരുപ്പുശീട്ട്. സ്ഥിരീകരിക്കാത്ത ഒരു റിപോര്‍ട്ടിന് എന്താണു വിലയെന്നു ചോദിക്കാന്‍ കേരളകൌമുദി കൂട്ടാക്കുന്നില്ല. 'ലൌജിഹാദ്' എന്ന സംഘടന കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായി കേന്ദ്രസര്‍ക്കാറിനു വിവരം ലഭിച്ചിട്ടില്ല; ചില മാധ്യമങ്ങള്‍ ഇത്തരമൊരു പദപ്രയോഗം നടത്തുന്നുവെങ്കിലും. ഈ വിധമുള്ള ഒരു പരാമര്‍ശത്തില്‍, അപ്രകാരമൊന്നുണ്െടങ്കില്‍ തടയേണ്ടതുണ്െടന്ന കേന്ദ്രനിലപാട്, അതുണ്െടന്ന് സ്വയം സങ്കല്‍പ്പിച്ചു പ്രചരിപ്പിക്കുന്ന കേരളകൌമുദിക്ക് വക്രീകരിക്കാനേ കഴിയൂ.സംഘപരിവാരം നടത്തുന്ന ഹൈന്ദവകേരളം ഡോട്ട് ഓര്‍ഗ് വെബ്സൈറ്റില്‍ 2009 സെപ്തംബര്‍ 17 ന് പ്രസിദ്ധീകരിക്കുകയും ഹിന്ദു ജനജാഗ്രതാ സമിതി ഡോട്ട് ഓര്‍ഗ് എന്ന വെബ്സൈറ്റ് പുനപ്രസിദ്ധീകരിക്കുകയും ചെയ്ത കാര്യങ്ങളാണ് ഇന്റലിജന്‍സ് തയ്യാറാക്കിയ റിപോര്‍ട്ടിലുള്ളതായി പി. എം. ബിനുകുമാര്‍ കലാകൌമുദിയില്‍ എഴുതിയത്(50). ഇതു ശരിയാണെങ്കില്‍ ഇന്റലിജന്‍സ് റിപോര്‍ട്ട് കലാകൌമുദിക്ക് ലഭിക്കുന്നതിനു മുമ്പു സംഘിനു ലഭിച്ചു. അല്ലെങ്കില്‍ സംഘ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സിന്റേതായി വാരിക പ്രസിദ്ധീകരിച്ചു. രണ്ടാമത്തേതാണു ശരിയെന്ന് ആഴത്തിലുള്ള അന്വേഷണം ബോധ്യപ്പെടുത്തുന്നു. പോലിസ് ഷഹന്‍ഷാ കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അഫിഡവിറ്റിലും തെളിയിക്കപ്പെടാത്ത സംശയങ്ങളും സന്ദേഹങ്ങളും ഇന്റലിജന്‍സ് റിപോര്‍ട്ടിലുണ്ട് എന്നവകാശപ്പെടുക മാത്രമായിരുന്നു."ലൌ ജിഹാദ് മൂവ്മെന്റിന്റെ സാമ്പത്തികസ്രോതസ്സായി പ്രവര്‍ത്തിക്കുന്നത് പാകിസ്താനിലും മിഡില്‍ ഈസ്റിലും വേരുകളുള്ള ചില ഗ്രൂപ്പുകളാണെന്നാണു ലഭ്യമായ വിവരം''. ഈ വിവരം എങ്ങനെ, ആരു സംഘടിപ്പിച്ചുവെന്നു വടയാര്‍ സുനില്‍ വ്യക്തമാക്കുന്നില്ല. വിനോദ് ഇലകൊള്ളൂര്‍ കലാകൌമുദിയില്‍ എഴുതി: "ലൌ ജിഹാദിനു പിന്നില്‍ പോപുലര്‍ ഫ്രണ്ടാണെന്നും കോടതി കണ്െടത്തി.'' കോടതി ഇതെങ്ങനെ കണ്െടത്തി? ലൌജിഹാദ് എന്നൊരു സംരംഭം ഉള്ളതായി സ്ഥിരീകരിക്കാത്ത മീഡിയാ റിപോര്‍ട്ടുകളുണ്െടങ്കിലും അതു കണ്െടത്താനായിട്ടില്ല എന്നാണ് ഡി.ജി.പി.യുടെ രണ്ടു രേഖകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും വ്യക്തമാക്കിയതെന്നിരിക്കെ ഈ വാദത്തിന്റെ അടിസ്ഥാനമെന്താണ്?കലാകൌമുദി ലേഖകന്റെ മറ്റൊരു കഥ നോക്കൂ: "2009 ജൂലൈ 18 ന് രാത്രി രണ്േട മുക്കാലിനു തിരുവനന്തപുരത്തെ പേരൂര്‍ക്കടയില്‍നിന്ന് മിഥുലയുമായി പുറപ്പെട്ട ലാന്‍സര്‍ കാര്‍ 2009 ജൂലൈ 18 ന് നാലരയ്ക്കാണ് പൊന്നാനിയിലെ മതംമാറ്റ കേന്ദ്രത്തിലെത്തുന്നത്''. ഏതാണ്ട് 11 മണിക്കൂറെങ്കിലും എടുക്കുന്ന യാത്ര വെറും 105 മിനിറ്റ്കൊണ്ട് ഓടിത്തീര്‍ത്തോ പ്രസ്തുത സൂപ്പര്‍സോണിക് കാര്‍! കഥയായാല്‍പ്പോലും അല്‍പ്പം യുക്തി വേണ്േട? കേരളശബ്ദം, 'ലവ് ജിഹാദ് ഇംപാക്ട്' എന്ന തങ്ങളുടെ ഔദ്യോഗികലേഖനത്തില്‍ എഴുതി: "ഷഹന്‍ഷാ പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവന്നു മുസ്ലിം ആചാരങ്ങളും പ്രാര്‍ഥനാരീതികളും പഠിപ്പിച്ചു''(57). മതപരമായ വിജ്ഞാനത്തില്‍ ഒരു കുറവും രണ്ടു പെണ്‍കുട്ടികള്‍ക്കുമുണ്ടായിരുന്നില്ല എന്നത് അവരുടെ എസ്.എം.എസുകളും കൈയിലുണ്ടായിരുന്ന ഗ്രന്ഥങ്ങളും വെളിവാക്കുന്നുവെന്നത് കേരളശബ്ദവും കാണുന്നില്ല.'ലൌബോംബ്' എന്ന തലക്കെട്ടിലുള്ള കവര്‍സ്റോറിയില്‍ എം. ആര്‍. അജയന്‍ എഴുതി: "കഴിഞ്ഞ നാലു വര്‍ഷത്തില്‍ ഇന്ത്യയില്‍ ഇപ്രകാരം നാലായിരത്തോളം പെണ്‍കുട്ടികളെ തീവ്രവാദ റാക്കറ്റ് തട്ടിയെടുത്തിട്ടുണ്െടന്നാണ് റിപോര്‍ട്ടുകള്‍.'' ആരുടെ, ഏതു റിപോര്‍ട്ട് എന്ന് അജയന്‍ വ്യക്തമാക്കുന്നില്ല. വെറും ഊഹത്തെ അടിസ്ഥാനമാക്കി അജയനെപ്പോലുള്ളവര്‍ എഴുതിയ പത്രറിപോര്‍ട്ട് മാത്രമാണ് പ്രമാണം. കാണാതായ ഇവര്‍ക്കാര്‍ക്കും വിലാസങ്ങളോ രക്ഷിതാക്കളോ ഇല്ലേ? ഇവരെ കാണാതായി എന്ന പരാതി എവിടെയാണുള്ളത്? ഈ കണക്ക് ആര്, എപ്പോള്‍ ശേഖരിച്ചു? നാലുപേര്‍ കശ്മീരില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത വന്നപ്പോള്‍ 300 മലയാളിയുവാക്കളെ റിക്രൂട്ട് ചെയ്തുവെന്നു പെരുപ്പിച്ചുകാട്ടിയപ്പോഴും ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചിരുന്നുവെന്നോര്‍ക്കുക.ഹിന്ദുസ്ഥാന്‍ ടൈംസ് ഏറക്കുറേ സത്യസന്ധമായ റിപോര്‍ട്ടിങാണ് 'ലൌജിഹാദി'നെപ്പറ്റി നല്‍കിയത്; കേരളപോലിസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അഫിഡവിറ്റ് കൃത്യമായി ഉദ്ധരിക്കുന്നു ഒരു റിപോര്‍ട്ട്.'ലൌ ജിഹാദി'നെപ്പറ്റി വളരെ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ കര്‍ണാടകയില്‍ നിന്നുള്ള ഡെക്കാന്‍ ഹെറാള്‍ഡ് ശ്രദ്ധകാണിച്ചു. കേരള ഡി.ജി.പി. ഹൈക്കോടതിയില്‍ കൊടുത്ത രേഖകളുടെ കൃത്യമായ വിവരം പത്രം നല്‍കി. കേരളത്തില്‍ 'ലവ് ജിഹാദില്ല' എന്ന തലക്കെട്ടോടെ കൊടുത്ത വാര്‍ത്തയില്‍ സ്ഥിരീകരിക്കാത്ത ചില ആരോപണങ്ങള്‍ മാത്രമാണ് 'ലവ് ജിഹാദി'നനുകൂലമായുള്ളതെന്നു തുറന്നുപറയുന്നു.2009 ഡിസംബര്‍ 9 ലെ ജസ്റിസ് കെ.ടി. ശങ്കരന്റെ വിധിയുടെ സംഗ്രഹം കൊടുത്തപ്പോള്‍ പോലും ഡി.ജി.പിയുടെ രേഖകളുമായുള്ള വൈജാത്യം എടുത്തുകാട്ടാന്‍ ഡെക്കാന്‍ ഹെറാള്‍ഡ് മറന്നില്ല. ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ തന്നെ പ്രസിദ്ധീകരണമായ മെയില്‍ ടുഡേ 'ലവ് ജിഹാദു'മായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ലേഖനം ഏറെ സത്യസന്ധമായിരുന്നു. ഡി.ജി.പിയുടെ റിപോര്‍ട്ടില്‍ ഊഹക്കഥകളല്ലാതെ 'ലവ് ജിഹാദിന്' തെളിവുള്ളതായി കണ്െടത്തിയിട്ടില്ല എന്നും വിവാദത്തിനു പിന്നില്‍ സമൂഹത്തെ വര്‍ഗീവയവല്‍ക്കരിക്കാനുള്ള ദുശ്ശക്തികള്‍ പ്രവര്‍ത്തിക്കുന്നുവെന്നും കുറ്റപ്പെടുത്തുന്നു.ദി ഹിന്ദു ദിനപത്രമാണ് 'ലൌജിഹാദി'നെ ഏറ്റവും സമര്‍ഥമായി നേരിട്ടത്. 'ലൌജിഹാദു'മായി ബന്ധപ്പെട്ട ഏതാണ്െടല്ലാ വാര്‍ത്തകളും റിപോര്‍ട്ട് ചെയ്തുവെന്നു മാത്രമല്ല, പ്രശ്നത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന കല്പനാ ശര്‍മയുടെ ഒരുജ്ജ്വല ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തു. സ്ത്രീത്വത്തിനും മുസ്ലിംകള്‍ക്കുമെതിരായ ഫാഷിസ്റ് ഗൂഢപദ്ധതിയായി ലേഖനം 'ലൌജിഹാദ്' പ്രചാരണത്തെ വിലയിരുത്തി.
